Rajendra Arlekar and pinarayi vijayan Trivandrum
Kerala

മലയാളം ഇനി ഭരണ ഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളം ഭരണഭാഷ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവച്ചു. കോടതി ഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ മലയാളത്തില്‍ ലഭ്യമാക്കുന്നതും സര്‍വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് മലയാളം ഭരണഭാഷ ബില്‍. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.

1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമവുമായും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 346 ഉം 347 ഉം അനുസരിച്ചാണ് കേരളത്തിന്റെ ഭാഷാ നയം. 

ഇതോടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കും. സര്‍വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം ഒരു നിര്‍ബന്ധിത പേപ്പറായി പരിഗണിക്കും. പിഎസ്സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകള്‍ മാത്രമായിരിക്കും മറ്റ് ഭാഷകളില്‍ നടത്തുക. അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും നിയമം ബാധമായിരിക്കും.

Kerala Governor Rajendra Arlekar to grant assent to the proposed Malayalam Language Bill, describing it as a measure that would reinforce Kerala’s cultural identity and strengthen the self-respect of its people.​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; സീറോയില്‍ നിന്ന് തുടങ്ങിയ ജീവിതകഥ - ഹൃദയം തൊടുന്ന കുറിപ്പ്

ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

അപ്പം മാവ് നന്നായി പുളിച്ച് കിട്ടാനുള്ള ട്രിക്കുകൾ

250 കോടി വാ​ഗ്ദാനം ചെയ്തു; വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?

SCROLL FOR NEXT