രാജന്‍ ഗുരുക്കള്‍ വിൻസെന്റ് പുളിക്കൽ
Kerala

'നായന്മാര്‍ ശൂദ്രന്മാരാണ്; ബ്രാഹ്മണരുടെ സേവകരായി നിന്ന് പ്രമാണിമാരായി': രാജന്‍ ഗുരുക്കള്‍

ബ്രാഹ്മണരുടെ കണക്ക് നോക്കുന്ന മേല്‍നോട്ടക്കാര്‍ മേനോന്മാരും സേവകരായി വാളും പിടിച്ച് നിന്നിരുന്നവര്‍ നായന്മാരുമായി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്രാഹ്മണരുടെ സേവകരായി നിന്ന ശൂദ്രന്മാരാണ് പിന്നീട് നായന്മാര്‍ ആയതെന്ന് ചരിത്രകാരനും വിദ്യാഭ്യാസ വിദഗ്ധനുമായ രാജന്‍ ഗുരുക്കള്‍. പരശുരാമന്‍ കേരളം പിടിച്ചടക്കുന്ന സമയത്ത് ഇവിടെ ക്ഷത്രിയന്മാര്‍ ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ ശൂദ്രര്‍ മാത്രമേയുള്ളൂ. ബ്രാഹ്മണരുടെ കണക്ക് നോക്കുന്ന മേല്‍നോട്ടക്കാര്‍ മേനോന്മാരും സേവകരായി, പടനായകരെപ്പോലെ വാളും പിടിച്ച് നിന്നിരുന്നവര്‍ നായന്മാരുമായി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരശുരാമന്‍ എല്ലാ വിധത്തിലുള്ള ആളുകളേയും കൊണ്ടുവന്ന് ബ്രാഹ്മണരുടെ സേവകരായി വച്ചു. അങ്ങനെയാണ് കേരള ഉല്‍പ്പത്തിയില്‍ പറയുന്നത്. നായന്മാരും ശൂദ്രരായിരുന്നു. ഇവിടെ ക്ഷത്രിയന്മാര്‍ ഉണ്ടായിരുന്നില്ല. എല്ലാ ക്ഷത്രിയന്മാരെയും നശിപ്പിച്ചിട്ടാണല്ലോ പരശുരാമന്‍ വന്നത്. ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ ശൂദ്രര്‍ മാത്രമേയുള്ളൂ. വൈശ്യരില്ല. ബ്രാഹ്മണരുടെ കണക്ക് നോക്കുന്ന മേല്‍നോട്ടക്കാര്‍ മേനോന്മാരായി. ബ്രാഹ്മണന്മാര്‍ക്ക് അകമ്പടി പോവുകയും സേവകരായി വാളും പിടിച്ച് നില്‍ക്കുകയും ചെയ്തിട്ടുള്ളവരാണ് നായന്മാര്‍. ബ്രാഹ്മണരോട് അടുത്തു നില്‍ക്കുന്നവര്‍ക്ക് കുറേശ്ശേ ബ്രാഹ്മണ്യം കിട്ടുകയാണ്. പിന്നെ സ്വത്തും. ബ്രാഹ്മണ്യവും സ്വത്തും കൂടി കിട്ടിയതോടെ അവര്‍ പ്രമാണിമാരായി. പിന്നീട് ബ്രാഹ്മണന്മാരുടെ ചിട്ടവട്ടങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവന്നു. ഇതോടെയാണ് ഇവര്‍ ശൂദ്രര്‍ അല്ലെന്ന് സ്ഥാപിച്ചെടുത്തത്.- രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നായന്മാര്‍ നാടുവാഴികളായത് ബ്രാഹ്മണര്‍ക്ക് സേവകരായി എന്ന അര്‍ത്ഥത്തിലാണ്. നമ്പൂതിരിമാരില്‍ മൂത്ത ആള്‍ മാത്രമാണ് വേളി കഴിക്കുക. നായരും അല്ല ബ്രാഹ്മണരും അല്ലാത്ത അമ്പലവാസികള്‍ എന്നൊരു ഗ്രൂപ്പുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നവരാണ് അവര്‍. വാര്യന്മാരും മാരാന്മാരുമെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ജോലിയുടെ അടിസ്ഥാനമാക്കിയുള്ള ജാതികള്‍ സൃഷ്ടിച്ചെടുത്തത് ബ്രാഹ്മണന്മാരാണ്. നിത്യവൃത്തിക്കായി ഇവര്‍ക്ക് ഭൂമി വിട്ടുകൊടുക്കും. ഭൂമിയുടെ മേലുള്ള അവകാശവും ബ്രാഹ്മണനുമായി അടുത്ത് നില്‍ക്കുന്നവരും ആയതിനാലാണ് അവര്‍ക്ക് സ്റ്റാറ്റസ് കൂടിയത്.- അദ്ദേഹം വ്യക്തമാക്കി.

പരശുരാമന്‍ മനുഷ്യരൂപത്തിലുള്ള ദൈവമാണ് എന്നാണ് രാജന്‍ ഗുരുക്കള്‍ പറയുന്നത്. മനുഷ്യരൂപത്തില്‍ വന്നുകഴിഞ്ഞാല്‍ അവര്‍ ഐതിഹാസിക കഥാപാത്രങ്ങളാകും. മഴുവെറിഞ്ഞ് ഭൂമി സ്വന്തമാക്കി എന്നത് ഐതിഹ്യമാണ്. ബ്രാഹ്മണരെ കൊണ്ടുവന്നു എന്നു പറയുന്നത് ചരിത്രപരമാണ്. ആദ്യം ബ്രാഹ്മണരെ കൊണ്ടുവന്നെങ്കിലും ഇവിടെയുള്ളവര്‍ തുരത്തിയോടിക്കുകയായിരുന്നു. പിന്നീട് ആയുധങ്ങളുമായി എത്തി അവരെ കീഴടക്കിയാണ് കേരളം പിടിച്ചടക്കുന്നത്. അടിമകള്‍ എന്നു പറയുന്നവരെ ഉണ്ടാക്കുന്നത് ആയുധ ധാരികളായ ഈ ബ്രാഹ്മണരാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT