ഇടുക്കി എസ്പി സാബു മാത്യു 
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവും, മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

നെടങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍ കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവുമെന്ന് പ്രതിയുടെ മൊഴി. സഹോദരന്‍ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമായതെന്ന് സജി പൊലീസിനോട് പറഞ്ഞു.

മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചു. സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും ഇടുക്കി എസ്പി സാബു മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പുനരന്വേഷണം നടത്തുമെന്ന് എസ് പി പറഞ്ഞു. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നല്‍കിയ മൊഴി.

Nedumkandam double murder case: Accused Saji says property dispute and mental torture by brother led to murder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

ഇറാന്‍ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ; എണ്ണവില കുത്തനെ ഇടിഞ്ഞു, 90 ഡോളറില്‍ താഴെ, ഇന്ധനവില കുറയ്ക്കുമോ?

കോഴിക്കോട് ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം

ബോസ്‌നിയക്കെതിരെ സമനില; കാനഡയ്ക്ക് ലോകകപ്പിലെ ആദ്യത്തെ പോയിന്റ് നേട്ടം

ആശങ്കയായി ഷിഗെല്ല വ്യാപനം; ഇതുവരെ രോഗം ബാധിച്ചത് 132 പേര്‍ക്ക്, മലപ്പുറത്ത് ഒരു മരണം

SCROLL FOR NEXT