ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍   ഫയല്‍
Kerala

സര്‍ക്കാരിന്റെ പട്ടിക വെട്ടി പുതിയ വിസിമാരെ നിയമിച്ചു; ഗവര്‍ണര്‍ വീണ്ടും തുറന്ന പോരിലേക്ക്

സുപ്രീംകോടതി വിധി അനുസരിച്ച് ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തത നല്‍കിയതോടെയാണ് പുതിയ നിയമനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ പട്ടിക തള്ളി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതോടെ, വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് കളമൊരുങ്ങി. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടേ തള്ളിക്കൊണ്ടാണ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ ശിവപ്രസാദിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹന്‍ കുന്നുമ്മലിന് പുനര്‍ നിയമനം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തുടര്‍നീക്കം ഗവര്‍ണര്‍ നടത്തിയത്.

നേരത്തെ സാങ്കേതിക സര്‍വകലാശാവ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തതിന് സര്‍ക്കാരിന്റെ പ്രതികാര നടപടി നേരിട്ടയാളാണ് ഡോ. സിസി തോമസ്. 2022 ല്‍ കെ ടി യു വൈസ് ചാന്‍സലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസയെ ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി സിയായി നിയമിച്ചത്. സര്‍ക്കാരിന്റെ അനുമതി കൂടാതെ വിസിയായി ചുമതലയേറ്റതിന്റെ പേരില്‍ സിസിയുടെ പെന്‍ഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥ് വിരമിച്ചതോടെയാണ് കെടിയുവില്‍ ഒഴിവുണ്ടായത്. കുസാറ്റ് പ്രൊഫസര്‍ ഡോ. കെ ശിവപ്രസാദിനെയാണ് കെടിയു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. രണ്ടു സര്‍വകലാശാലകളിലും സ്ഥിരം വിസി നിമയനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതോടെയാണ് ഗവര്‍ണര്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചത്.

കെടിയുവിലേക്ക് ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി ആര്‍ ഷാലിജ്, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, കുസാറ്റ് മുന്‍ വിസി ഡോ. കെ എന്‍ മധുസൂദനന്‍, ഡിജിറ്റല്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ മുജീബ് എന്നിവരുടെ പാനലുകളാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. ഈ പാനല്‍ പൂര്‍ണമായും തള്ളിയാണ് പുതിയ നിയമനം. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍, വിസി നിയമനം ചാന്‍സലറുടെ ( ഗവര്‍ണര്‍) അധികാരമാണെന്നും സര്‍ക്കാര്‍ ഇടപെടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ഈ വിധി ചൂണ്ടിക്കാട്ടി കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ കാര്യത്തില്‍ വ്യക്തത തേടി ഗവര്‍ണര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. സിസ തോമസിന് എതിരെ ഹൈക്കോടതിയില്‍നിന്നും സുപ്രീം കോടതിയില്‍നിന്നും ലഭിച്ച തിരിച്ചടികളുടെ പേരില്‍ സര്‍ക്കാരിനുണ്ടായ നാണക്കേടിന്റെ തുടര്‍ച്ചയാണ് സിസയ്ക്കു വീണ്ടും നിയമനം നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം. സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും, ഗവര്‍ണറുടേത് ഏകപക്ഷീയമായ നടപടിയാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT