ഫയല്‍ ചിത്രം 
Kerala

വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുമതി ലഭിച്ചവർക്ക് മാത്രം പ്രവേശനം; ക്രമീകരണങ്ങൾ ഇങ്ങനെ

വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുമതി ലഭിച്ചവർക്ക് മാത്രം പ്രവേശനം; ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ക്രമീകരണങ്ങൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനുളള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങൾക്കായുള്ള പ്രവർത്തന മാർഗരേഖ പാലിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, വാർഡ് കൗൺസിലർമാർ മുഖേന മുൻകൂർ അനുമതി ലഭിച്ചവർ മാത്രമാണ് എത്തേണ്ടത്. മുൻകൂർ അനുമതിയില്ലാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി തിരക്കുണ്ടാക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. ആൾക്കൂട്ടം ഉണ്ടാകാൻ കാരണമാകുന്ന വിധത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു. 

കണ്ടെയ്ൻമെന്റ് സോണുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ളവർ എത്തരുത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും അനുമതി ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം. മതപരമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഉയർന്ന രോഗ സ്ഥിരീകരണ നിരക്കുള്ള പഞ്ചായത്തുകളിലെ ടെലി മെഡിസിൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT