വിഡി സതീശൻ  ഫെയ്സ്ബുക്ക്
Kerala

വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ വെട്ടിനിരത്തി, മുഖ്യമന്ത്രി മറുപടി പറയേണ്ടത് ഒഴിവാക്കി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്റെ പരാതി

49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ വെട്ടിനിരത്തിയെന്ന് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരാതി നല്‍കി. എഡിജിപി-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. 49 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് സഭയില്‍ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നല്‍കേണ്ടതാണ്. അങ്ങനെ പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങളില്‍ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂര്‍വം ഒഴിവാക്കി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയെന്ന് പരാതിയില്‍ പറയുന്നു.

ഈ നടപടി സ്പീക്കറുടെ മുന്‍കാല റൂളിങ്ങിന് വിരുദ്ധമാണ്. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. മറ്റന്നാളാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുല്‍ഖറിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ്; നടപടി ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍

ജയിലിലായാല്‍ മന്ത്രിസ്ഥാനം തെറിക്കും; ഭരണഘടന ഭേദഗതി ജെപിസി അംഗീകരിക്കും; രാഷ്ട്രീയ എതിരാളികള്‍ക്ക് ആശങ്ക

വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ്; അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം

പരീക്ഷ എഴുതിതീര്‍ന്നില്ല! അഞ്ച് മിനിറ്റിനുള്ളില്‍ ഫലപ്രഖ്യാപനം; ചരിത്രനേട്ടവുമായി കര്‍ണാടക യൂണിവേഴ്‌സിറ്റി

മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ചു; പീഡനത്തിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണില്‍; വിഴിഞ്ഞത്ത് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍