ഫയൽ ചിത്രം 
Kerala

ഗുരുവായൂരില്‍ നാലമ്പല ദര്‍ശനത്തിനും പ്രസാദ ഊട്ടിനും അനുമതി; പ്രവേശനം വെര്‍ച്വല്‍ ക്യൂവിലൂടെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നുമുതല്‍ നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നുമുതല്‍ നാലമ്പല ദര്‍ശനവും പ്രസാദ ഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തിലാണ് നവംബര്‍ പതിനാറുമുതല്‍ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം നല്‍കാനും പ്രസാദ ഊട്ട് ആരംഭിക്കാനും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ മുഖേനയാകും ക്ഷേത്രദര്‍ശനം അനുവദിക്കുക. ഇതിനായി നിലവിലുള്ള ഓണ്‍ലൈന്‍ ബുക്കിങ് അതേപടി തുടരും. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്തര്‍ക്ക് അനുവദിച്ച സമയത്ത് നാലമ്പലത്തില്‍ പ്രവേശിക്കാം. 

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിയമതടസ്സമില്ലെങ്കില്‍ കുട്ടികളുടെ ചോറൂണ്‍, തുലാഭാരം എന്നിവയും വൃശ്ചികം ഒന്നുമുതല്‍ ആരംഭിക്കും. നവംബര്‍ പതിനാറ് രാവിലെ അഞ്ചുമുതല്‍ പ്രസാദ ഊട്ട് ആരംഭിക്കും. 

ക്ഷേത്രത്തില്‍വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മണ്ഡപത്തില്‍ അനുവദിക്കുന്ന പത്തുപേര്‍ക്ക് പുറമേ, മണ്ഡപത്തിന് താഴെ പത്തുപേര്‍ക്കും നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്കും കൂടി അനുമതി നല്‍കാനും തീരുമാനമായി. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം, 2020 മാര്‍ച്ചിലാണ് പ്രസാദ ഊട്ട് നിര്‍ത്തിവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT