പ്രതീകാത്മക ചിത്രം 
Kerala

ഇന്നു മുതൽ ജീവിതച്ചെലവ് കൂടും; പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വില കൂടൂം; മാറ്റങ്ങൾ ഇങ്ങനെ

പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നൽകണം. മദ്യത്തിന്റെ വിലയും ഭൂമിയുടെ ന്യായവിലയും ഇന്ന് മുതലാണ് കൂടുന്നത്. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബജറ്റിലെ നിർദേശത്തെ തുടർന്നുള്ള നിരക്ക് വർധന സംസ്ഥാനത്ത് നിലവിൽ വന്നു. ഇന്ന് മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നൽകണം. ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സാമൂഹ്യ സുരക്ഷാ സെസാണ് നിലവിൽ വന്നത്. ‌‌മദ്യത്തിൻറെ വിലയും ഭൂമിയുടെ ന്യായവിലയും ഇന്ന് മുതലാണ് കൂടുന്നത്. 

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സർക്കാർ വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാകും വില.

അഞ്ഞൂറു രൂപ മുതൽ 999 രൂപ വരെയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളിൽ 40 രൂപയാണ് സെസ് പിരിക്കുക. 400 കോടി രൂപ ഇതിലുടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസ് കൂട്ടി. അഞ്ചുലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനം അധിക നികുതി നൽകണം. അഞ്ചുലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ഫാൻസി നമ്പറുകൾക്ക് പെർമിറ്റ്, അപ്പീൽ ഫീസ് എന്നിവയും നിരക്ക് കൂട്ടി.

വാണിജ്യ–വ്യവസായമേഖലയിലെ വൈദ്യുതി തീരുവ അഞ്ചുശതമാനമാക്കി വർധിപ്പിച്ചു. സംസ്ഥാനത്തെ ടോൾ പ്ലാസകളിലെ നിരക്കും ഇന്നുമുതൽ വർധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT