പി കെ ശശി/ ഫയല്‍ ചിത്രം 
Kerala

പികെ ശശിയെ സിപിഎം ‌ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കും 

ഇന്ന് ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം. ഇന്ന് ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകും. 

സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ശശിയെ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ ധാരണയായത്. 

2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് ശശിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രം​ഗത്തെത്തിയത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 2019 സെപ്റ്റംബറിൽ ആറ് മാസത്തെ സസ്‌പെൻഷൻ പൂർത്തിയായതിനെ തുടർന്ന് ശശിയെ ജില്ല കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT