പുട്ട വിമലാദിത്യ എ സനേഷ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്
Kerala

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. കെ കാര്‍ത്തിക്കിന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമനം നല്‍കി.

നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. ടി നാരായണനാണ് തൃശൂര്‍ റേഞ്ച് ഡിഐജി. നാരായണനെ നേരത്തെ കണ്ണൂര്‍ ഡിഐജിയായി നിയമിച്ചെങ്കിലും അദ്ദേഹം അസൗകര്യം ഡിജിപിയെ അറിയിച്ചിരുന്നു. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി നിയമിച്ചു.

കൊച്ചി ഡിസിപിയായിരുന്ന ഷഹന്‍ഷായെ തിരുവനന്തപുരം ഡിസിപിയായി മാറ്റി നിയമിച്ചു. അരുൺ കെ പവിത്രനാണ് പുതിയ കൊച്ചി ഡിസിപി. ജുവലപ്പടി മഹേഷിനെ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ദക്ഷിണമേഖലാ യൂണിറ്റ് എസ്പിയായി നിയമിച്ചു. കോട്ടയം എസി പിയായിരുന്ന ഷാഹുല്‍ ഹമീദിനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായി മാറ്റി നിയമിച്ചു.

പാലക്കാട് മുന്‍ എസ്പി അജിത് കുമാറിനെ ടെലകോം വിഭാഗത്തില്‍ എസ്പിയായി നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായ എംപി മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി മാറ്റി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണറായിരുന്ന കെ കാര്‍ത്തികിനെ നേരത്തെ തൃശൂര്‍ റേഞ്ച് ഡിഐജിയായി മാറ്റിയെങ്കിലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു.

Putta Vimaladitya IPS appointed as IG of Northern Region

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT