എം വി ഗോവിന്ദന്‍  ഫയൽ
Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം: കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്; അവിടെ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാം- എം വി ഗോവിന്ദന്‍

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമനത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

പശ്ചിമ ബംഗാളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയാക്കിയതിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ഈ നിയമനത്തില്‍ അഭിപ്രായം പറയാനില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനായിരക്കണക്കിനാളുകള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവാണ് ഖേല്‍ക്കര്‍. അദ്ദേഹത്തിനെതിരെ ശക്തമായ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. ഈ നിയമനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Ratan Khelkar's appointment: Congress's double standard: MV Govindan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

ഇൻഡോർ പ്ലാന്റ്സ് ഇഷ്ടമാണോ?എങ്കിൽ ഈ ചെടികൾ എളുപ്പം വളർത്താം

നിയമസഭയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടത്തി; ആരോപണവുമായി പ്രതിപക്ഷം

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു, വെണ്ണ കൊണ്ട് തുലാഭാരം'; മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരുവായൂരില്‍

SCROLL FOR NEXT