വെട്ടേറ്റ സുനില്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

മരണവീട്ടില്‍വെച്ച് വാക്കേറ്റം; വീട്ടില്‍ കയറി വെട്ടിയത് പക തീര്‍ക്കാന്‍

സുനില്‍ രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമിസംഘം എത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിയതിന് പിന്നില്‍ മരണവീട്ടില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നുള്ള പക. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി സുനിലാണ് വെട്ടേറ്റത്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ഓട്ടോറിക്ഷ ഡ്രൈവറാണ് വെട്ടേറ്റ സുനില്‍. 

സുനില്‍ രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമിസംഘം എത്തിയത്. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്രീരാജ്, അഭിലാഷ്, ദീപക്, രഞ്ജിത്ത് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

രണ്ടുദിവസം മുമ്പ് ഒരു മരണവീട്ടില്‍വെച്ച് സുനില്‍കുമാറും സഹോദരന്‍ സുധീഷും അക്രമിസംഘത്തിലെ ചിലരുമായി തര്‍ക്കം നട
ന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നാലംഗസംഘം സുനില്‍കുമാറിനെ വീട്ടില്‍ക്കയറി ആക്രമിച്ചതെന്നും സംഭവം ഗുണ്ടാ ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സുനില്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തും. 

സുനില്‍കുമാറും സഹോദരന്‍ സുധീഷും അക്രമിസംഘത്തിലെ ചിലരുമായി മരണവീട്ടില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നാലംഗസംഘം സുനില്‍കുമാറിനെ വീട്ടില്‍ക്കയറി ആക്രമിച്ചതെന്നും സംഭവം ഗുണ്ടാ ആക്രമണമല്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സുനില്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT