ഷിബു ബേബി ജോണ്‍/ ഫെയ്‌സ്ബുക്ക്‌ 
Kerala

'കൊടുങ്കാറ്റില്‍ പിടിച്ചുനിന്നത് ചവറ മാത്രം'; ഒന്നുമില്ലായ്മയില്‍ നിന്നുള്ള മികച്ച വിജയമെന്ന് ഷിബു ബേബി ജോണ്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പ്രഹരം ഏറ്റുവാങ്ങിയ ജില്ലയായിരുന്നു കൊല്ലം

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത പ്രഹരം ഏറ്റുവാങ്ങിയ ജില്ലയായിരുന്നു കൊല്ലം. കോര്‍പ്പറേഷനില്‍ രണ്ടക്കം കടക്കാന്‍ അനുവദിക്കാതെയാണ് എല്‍ഡിഎഫ് യുഡിഎഫിനെ ഒതുക്കിയത്. ഗ്രാമപഞ്ചായത്തില്‍ 60ല്‍ 44ഉം എല്‍ഡിഎഫിനൊപ്പം നിന്നു. പതിനൊന്നില്‍ പത്ത് ബ്ലോക്ക് പഞ്ചായത്തും നാലില്‍ മൂന്ന് മുന്‍സിപ്പിലാറ്റികളും എല്‍ഡിഎഫ് പിടിച്ചെടുത്തു. പരവൂരില്‍ എല്‍ഡിഎഫും യുഡിഎഫും പതിനാല് സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പമാണ്. 

ഇപ്പോള്‍ കൊല്ലം ജില്ലയിലെ കൊടുങ്കാറ്റില്‍ പിടിച്ചുനിന്നത് തന്റെ മണ്ഡലമായ ചവറ മാത്രമാണെന്ന് അവകാശപ്പെട്ട് രരംഗത്തുവന്നിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. 'കൊല്ലം ജില്ലയിലെ കൊടുങ്കാറ്റില്‍ പിടിച്ചു നിന്ന ഏക മണ്ഡലം ചവറയാണ്. കഴിഞ്ഞ തവണത്തെ ഒന്നുമില്ലായ്മയ്ക്ക് പകരം അഞ്ചില്‍ നാല് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനും യുഡിഎഫിന് സമ്മാനിച്ചുകൊണ്ടാണ് ചവറ ശരിയുടെ പക്ഷത്തേയ്ക്ക് ചായ്ഞ്ഞത്. യുഡിഎഫിനെ ചേര്‍ത്തുപിടിച്ച ചവറ നിവാസികള്‍ക്ക് നന്ദി.
ജയിച്ചവര്‍ക്കും പോരാടി വീണുപോയവര്‍ക്കും അഭിവാദ്യങ്ങള്‍.'- ഷിബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT