ആർഎം ശ്രീനിവാസ് 
Kerala

'സ്വാമിയേ ശരണമയ്യപ്പ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്'- ആ ശബ്ദം ഇനിയില്ല; ശബരിമല അനൗൺസർ ശ്രീനിവാസ് വാഹനാപകടത്തിൽ മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് ബം​ഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങുന്നുണ്ട്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ബം​ഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ മലയാളം, തമിഴ്, തെലു​ഗു, കന്നട, ഇം​ഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശ്രീനിവാസ് ഭക്തർക്ക് വിവരങ്ങൾ നൽകിയിരുന്നത്. സംസ്കാരം ഇന്ന് ബം​ഗളൂരുവിൽ. 

ഭാര്യ: സരസ്വതി. മക്കൾ: സുഷമ, ദിവ്യ. മരുമക്കൾ: ജ​ഗൻ, ഹേമന്ത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

തന്ത്രിക്ക് കുരുക്ക് മുറുകുന്നു, അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ ബാധിക്കില്ല, ധനമന്ത്രിമാരുടെ യോഗം ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വെനസ്വേലയുമായി ബന്ധം; വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം, വിഡിയോ

'കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി'

അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ ബാധിക്കില്ല, താന്ത്രികാവകാശം താഴമണ്‍ പരമ്പരയിലെ രണ്ടു കുടുംബങ്ങള്‍ക്ക്; രാജീവര് മുന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍

SCROLL FOR NEXT