സാന്‍ഫെര്‍ണാണ്ടോ കപ്പല്‍  പിടിഐ
Kerala

സാന്‍ഫെര്‍ണാണ്ടോ വിഴിഞ്ഞത്തു നിന്ന് മടങ്ങി; കൊളംബോയില്‍ നിന്ന് കെമാറിന്‍ കപ്പലും എത്തി

തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് കെമാറിന്‍ അസൂറില്‍ നിന്ന് 338 കണ്ടെയ്‌നറുകള്‍ ഇറക്കി യാര്‍ഡിലേക്ക് മാറ്റി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കണ്ടെയ്നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സാന്‍ ഫെര്‍ണാണ്ടോ കൊളംബോയിലേക്ക് മടങ്ങിയത്. തുടര്‍ന്ന് കൊളംബോയില്‍ നിന്നെത്തിയ കെമാറിന്‍ അസൂര്‍ എന്ന കപ്പല്‍ ഉച്ചയ്ക്ക് 2:40-ഓടെ വിഴിഞ്ഞം തുറമുഖത്തെ ബെര്‍ത്തിലടുപ്പിച്ചു.

സാന്‍ഫെര്‍ണാണ്ടോയെ പുറംകടലില്‍നിന്ന് തുറമുഖ ബെര്‍ത്തിലടുപ്പിച്ച അതേരീതിയില്‍ തന്നെയായിരുന്നു ടഗ്ഗുകളെത്തി കെമാറിന്‍ അസൂറിനെയും അടുപ്പിച്ചത്. തുടര്‍ന്ന് തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് കെമാറിന്‍ അസൂറില്‍ നിന്ന് 338 കണ്ടെയ്‌നറുകള്‍ ഇറക്കി യാര്‍ഡിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാന്‍ ഫെര്‍ണാണ്ടോയില്‍ തുറമുഖത്ത് ഇറക്കിവെച്ചിരുന്ന കണ്ടെയ്നറുകളില്‍ 798 കണ്ടെ്നറുകള്‍ കയറ്റിയാണ് കപ്പല്‍ തിരികെ മടങ്ങുക. ചൊവ്വാഴ്ച വൈകിട്ടോടെ കപ്പല്‍ വിഴിഞ്ഞത്തുനിന്ന് മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തേക്ക് തിരിക്കുമെന്ന് കപ്പല്‍ ഏജന്‍സിയായ ഐഎസ്എസ് ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റന്റെ കൊച്ചി മേധാവി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT