ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത്; പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി; റൂട്ടിൽ തീരുമാനം ഉടൻ

മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോയമ്പത്തൂർ, ഗോവ (മഡ്​ഗാവ്)– എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരളത്തിനു അനുവദിച്ച വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്നു പുറപ്പെട്ടു. പാലക്കാട് ഡിവിഷനിൽ നിന്നു ചെന്നൈ ഇന്റ​ഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിയ എൻജിനീയർമാർക്ക് ട്രെയിൻ കൈമാറി. ട്രെയിൻ ഇന്നു മം​ഗളൂരുവിലെത്തും. ഡിസൈനിൽ മാറ്റം വരുത്തിയ പുതിയ ട്രെയിനാണ് മംഗളൂരുവിൽ എത്തിക്കുന്നത്. 

ഈ മാസം ആദ്യ വാരത്തിൽ റൂട്ട് തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു – കോയമ്പത്തൂർ, ഗോവ (മഡ്​ഗാവ്)– എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. മധുര ഡിവിഷനിൽ തിരുനെൽവേലി – ചെന്നൈ എഗ്‌മൂർ റൂട്ടും പരിഗണനയിലുണ്ട്.

യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തെ മറ്റു റൂട്ടുകളേക്കാൾ മുന്നിലാണ് കേരളത്തിനു നേരത്തേ അനുവദിച്ച വന്ദേഭാരത് ട്രെയിൻ. 100 സീറ്റിന് 183 യാത്രക്കാർ എന്ന തോതിലാണ് കാസർകോട് – തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്നു തിരികെയുള്ള സർവീസിൽ 100 സീറ്റിന് 173 യാത്രക്കാർ എന്നതാണു തോത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി