കല്‍പ്പറ്റ: വയനാട് കോളിയാടിയിൽ ഏഴു കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 16 ആയി. ഇന്നലെ 9 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.
രോഗലക്ഷണങ്ങളുമായി കുട്ടികളും മുതിര്‍ന്നവരുമായി 514 ഓളം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 45 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കുട്ടികളുമായി പുറത്തു പോകുന്നതും മറ്റും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോളിയാടി സ്‌കൂളിലെ കിണറിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. നിറയെ ബാക്ടീരിയകള്‍ ഉള്ള, ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമാണ് കിണറിലേതെന്നാണ് പരിശോധനാ ഫലം. ഇതോടെ, ഈ കിണര്‍ വെള്ളമാകാം രോഗബാധയുടെ ഉറവിടമെന്നാണ് നിലവിലെ നിഗമനം. സ്‌കൂളിലേയും സമീപ പ്രദേശങ്ങിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന നടപടികളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates