വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു   എക്സ്പ്രസ് ചിത്രം
Kerala

ദുരിതമൊഴിയാതെ അപ്പര്‍ കുട്ടനാട്, തിരുവല്ല മേഖലകള്‍, വെള്ളക്കെട്ട് അതിരൂക്ഷം; രണ്ടു മരണം

ചാത്തങ്കരി ഉള്‍പ്പെടെ അപ്പര്‍ കുട്ടനാട് മേഖലയിലെ ക്യാമ്പുകളില്‍ വെള്ളം കയറുന്നുവെന്ന് തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മഴക്കെടുതി അതിരൂക്ഷമാണ്. പത്തനംതിട്ടയിലെ ആറന്മുള, റാന്നി, തിരുവല്ല, അടുമ്പട തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അപ്പര്‍ കുട്ടനാട് പ്രദേശത്തും എംസി റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. പത്തനംതിട്ടയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്.

വെള്ളക്കെട്ട് ഉണ്ടായ എം സി റോഡില്‍ തിരുവല്ല തിരുമൂലപുരത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങളിലും ചെങ്ങന്നൂര്‍ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. തിരുവല്ലയില്‍ മാത്രം ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറായിരത്തിലേറെ പേരാണ് ഉള്ളത്. സിഎംഎസ് ഹൈസ്‌കൂള്‍ അടക്കമുള്ള ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്.

തിരുവല്ലയില്‍ ക്യാമ്പുകളുടെ എണ്ണം 150 കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചാത്തങ്കരി ഉള്‍പ്പെടെ അപ്പര്‍ കുട്ടനാട് മേഖലയിലെ ക്യാമ്പുകളില്‍ വെള്ളം കയറുന്നുവെന്ന് തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കാന്‍ പ്രയാസമുണ്ടെന്നും എംഎല്‍എ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്.

അതിനിടെ വെള്ളക്കെട്ടില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് വെള്ളക്കെട്ടില്‍ വീണ് പാണ്ടനാട് സ്വദേശി ശിവദാസനാണ് മരിച്ചത്. മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം മണര്‍കാട് വെള്ളക്കെട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര സ്വദേശി ശരണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട വാട്ടര്‍ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരണ്‍ അപകടത്തില്‍പ്പെട്ടത്. സീതത്തോട്ടില്‍ മണ്ണിടിച്ചിലില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നു. സീതത്തോട് സ്വദേശി സദാനന്ദന്റെ വീടാണ് തകര്‍ന്നത്.

Severe waterlogging in Upper Kuttanad and Thiruvalla regions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിപിആർ എവിടെ?; വിഡി സതീശൻറെ സ്വപ്ന പദ്ധതിക്ക് ഉറപ്പു നൽകാനാകില്ലെന്ന് കേന്ദ്രം

ഗ്രാമ്പിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്; തേയിലത്തോട്ടത്തിൽ ഏറുമാടം നിർമ്മിച്ചു

PSC: സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

'സൗജന്യമുണ്ടെങ്കിൽ ബസിൽ തള്ളിക്കയറും, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കും'; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയോ? വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ