പ്രതീകാത്മക ചിത്രം 
Kerala

സിൽവർ ലൈൻ തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം

കാസർകോട് 142. 9665 ഹെക്ടർ ഭൂമിയും എറണാകുളത്ത് 116. 3173 ഹെക്ടർ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി മൂന്നു ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനമിറക്കി.തിരുവനന്തപുരം, എറണാകുളം, കാസർകോട് എന്നീ ജില്ലകളിലാണു പഠനം നടത്തുക. കാസർകോട് 142. 9665 ഹെക്ടർ ഭൂമിയും എറണാകുളത്ത് 116. 3173 ഹെക്ടർ ഭൂമിയും തിരുവനന്തപുരത്ത് 130.6452 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക. 

100 ദിവസത്തിനുള്ളിൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കും.കാസർകോട് ജില്ലയിൽ 21 വില്ലേജുകളിലായി 53.8 കിലോമീറ്ററിലാണു പാത കടന്നു പോകുന്നത്. ഇതിൽ 12 വില്ലേജുകളിലായി 27 കിലോമീറ്ററിൽ കല്ലിടൽ പൂർത്തിയായി. ഒരിടത്ത് കല്ലിടൽ പുരോഗമിക്കുന്നു. 939 കല്ലുകളാണ് ഇതുവരെ ഇട്ടത്. 

സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിനൂർ, മാണിയാട്ട്, പിലിക്കോട്, നീലേശ്വരം,പെരോളി, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ഹോസ്ദുർഗ്, ബല്ല, അജാനൂർ വില്ലേജുകളിലാണു കല്ലിടൽ പൂർത്തിയായത്. ചിത്താരി വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT