എ വി ഗോപിനാഥ് / ഫയല്‍ 
Kerala

പെരുങ്ങോട്ടുകുറിശ്ശിയില്‍ അറുപതുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചു; പഞ്ചായത്ത് പിടിച്ച് എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണി

അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്. എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിയുടെ പ്രമോദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപം നല്‍കിയ ഐഡിഎഫുമായി ( സ്വതന്ത്ര ജനാധിപത്യ മുന്നണി) സഖ്യം ഉണ്ടാക്കിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9 വോട്ടുകള്‍ നേടിയാണ് സിപിഎം നേതാവായ പ്രമോദ് ജയിച്ചത്.

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിക്ക് എട്ടു സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് ഏഴും ബിജെപിക്ക് രണ്ടും സിപിഎം വിമതയ്ക്ക് ഒന്നും സീറ്റുകള്‍ ലഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ സിപിഎം വിമതയെ ഒപ്പം നിര്‍ത്താനാണ് കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. ഒടുവില്‍ സിപിഎം വിമത ഗ്രീഷ്മ എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു. എല്‍ഡിഎഫുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഗ്രീഷ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ചുകൊല്ലവും ഗ്രീഷ്മയ്ക്ക് സ്ഥാനത്ത് തന്നെ തുടരാന്‍ അനുവദിക്കുന്ന തരത്തിലാണ് എല്‍ഡിഎഫുമായി ധാരണയായിരിക്കുന്നത്.

ഐഡിഎഫുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം പങ്കിടും. ആദ്യത്തെ രണ്ടര വര്‍ഷമാണ് പ്രമോദ് പ്രസിഡന്റ് സ്ഥാനം വഹിക്കുക. അവസാന രണ്ടര വര്‍ഷം ടേമില്‍ എ വി ഗോപിനാഥ് പറയുന്ന കൗണ്‍സിലര്‍ പ്രസിഡന്റാകും. തെരഞ്ഞെടുപ്പില്‍ എ വി ഗോപിനാഥ് തോറ്റെങ്കിലും പഞ്ചായത്ത് കോണ്‍ഗ്രസ് മുക്തമാക്കുമെന്ന ആഗ്രഹമാണ് സഫലമായത്.

Sixty years of Congress rule in Perungottukurissi have ended; LDF-IDF front takes over the panchayat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല'; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

ബിപിയുടെ ഗുളിക കഴിച്ചില്ല, പ്രാഥമികകര്‍മം നടത്താന്‍ പോലും അനുവദിച്ചില്ല, പൊലീസ് ഫോണ്‍ പിടിച്ചെടുത്തെന്ന്; എന്‍ സുബ്രഹ്മണ്യന്‍

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

Year Ender 2025|ബെൻസും സ്റ്റാൻലിയും അജേഷും പിന്നെ ചന്ദ്രയും; ഈ വർഷത്തെ മികച്ച പെർഫോമൻസുകൾ

SCROLL FOR NEXT