പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ 
Kerala

കഴിഞ്ഞ ആഴ്ചയും പറഞ്ഞതല്ലെ, കേട്ടുകേട്ട് മടുത്തു; സജി ചെറിയാനെ 'ഇരുത്താൻ' സ്പീക്കറുടെ 'കുത്ത്'

പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം മന്ത്രി സജി ചെറിയാൻ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എഎൻ ഷംസീർ. പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാതിരുന്നതോടെയായിരുന്നു കുത്ത്. മന്ത്രി പറയുന്ന പോയിന്റുകൾ കേട്ട് മടുത്തെന്നാണ് സ്പീക്കർ പറഞ്ഞത്.

പ്രസം​ഗം നീണ്ടപ്പോൾ സ്പീക്കർ പലതവണ ചുരുക്കാനായി ആവശ്യപ്പെട്ടു. ഷറീസ് വകുപ്പിൽ നടത്തിയ പരിഷ്കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. എന്നാൽ ഇത് കേട്ട് പ്രസം​ഗം അവസാനിപ്പിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. ഇതോടെ വീണ്ടും സ്പീക്കർ ഇടപെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു ഞാൻ മടുത്തു- എന്നാണ് ഷംസീർ പറഞ്ഞത്. പ്രസംഗത്തിന്റെ അവസാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കവെ സജി ചെറിയാന്‍ തൃശൂരിനെ കുറിച്ച് പരാമര്‍ശിച്ചപ്പോഴും സ്പീക്കര്‍ ഇടപെട്ടു. അതൃപ്തി പ്രകടിപ്പിച്ച സ്പീക്കര്‍ 'തൃശൂരൊക്കെ നമ്മള് ചര്‍ച്ച ചെയ്തതാണ്. ഈ ഫ്‌ളോറില്‍ ഒരുപാട് തവണ ചര്‍ച്ച ചെയ്തതാണ്' എന്നാണ് മന്ത്രിയോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT