പ്രതീകാത്മക ചിത്രം 
Kerala

തീവണ്ടിയുടെ കാതടപ്പിക്കുന്ന ആ ശബ്ദം ഇനി ഇല്ല, കാന്റഡ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാൻ റെയിൽവെ

നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തീവണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത് ശബ്ദങ്ങളാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ വ്യത്യസ്തങ്ങളാണ് ഒരുപാട് ശബ്ദങ്ങൾ നമ്മുടെ കാതുകളിലേക്ക് വരാറുണ്ട്. താളത്തിലുള്ള ട്രെയിനിന്റെ ശബ്ദം നമ്മളെ അത്ര അലോസരപ്പെടുത്താറില്ല. പക്ഷേ ഇടയ്ക്ക് പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദമോ? അത്ര സുഖകരമല്ലാത്ത ഈ ബഹളത്തിന് പരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പിലാണ് റെയിൽവെ. 

പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദം ഒഴിവാക്കാനായി പ്രത്യേകര ഉപകരണം കൊണ്ടുവന്നിരിക്കുകയാണ്. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഇന്ത്യൻ റെയിൽവെ ഉപയോഗിക്കുക. പ്രയാഗ്രാജിലെസാൻസി റെയിൽവെ സ്റ്റേഷനിൽ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമാതോടെ ഇത് പ്രാബല്യത്തിലാക്കാനുള്ള തീരുമാനം. നിലവിൽ മെട്രോസ്റ്റേഷനുകളിൽ ഉപയോഗിക്കുന്നത് ഈ സംവിധാനമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് മറ്റിടങ്ങളിലും പരീക്ഷിക്കാൻ തീരുമാനിച്ചത്. ഘട്ടംഘട്ടമായി രാജ്യം മുഴുവൻ ഈ സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവെ.  

ഒന്നിൽ കൂടുതൽ പാളങ്ങളുള്ള സ്റ്റേഷനിൽ തീവണ്ടികൾ പാളം മാറാറുണ്ട്. ഈ സമയം തീവണ്ടികളുടെ വേഗം കുറയ്ക്കേണ്ടിയും വരും. നേരത്തേ ഇത് 15 കിലോമീറ്റർ സ്പീഡിലായിരുന്നെങ്കിൽ തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണം പാളങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് ഘടിപ്പിച്ചിരുന്നതിനാൽ വേഗം 30 കിലോമീറ്ററായി ഉയർത്താൻ സാധിച്ചിരുന്നു. അപ്പോഴും കോച്ചുകളുടെ വിറയലോ, ശബ്ദമോ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമാകും കാന്റഡ് എന്നാണ് കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT