ഇര്‍ഷാദ്, മൃതദേഹം കിണറില്‍ നിന്നും പുറത്തെടുക്കുന്നു / ടെലിവിഷന്‍ ചിത്രം 
Kerala

വിഗ്രഹം ഒളിപ്പിക്കാനെന്ന വ്യാജേന ഒപ്പം കൂട്ടി, ഇര്‍ഷാദ് കാട്ടിക്കൊടുത്ത കിണര്‍ തന്നെ അയാള്‍ക്ക് കുഴിമാടമാക്കി ; അരും കൊലയില്‍ നടുങ്ങി പൂക്കരത്തറ

കൊല്ലപ്പെട്ട ഇര്‍ഷാദും പ്രതികളായ സുഭാഷും എബിനും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പഞ്ചലോഹ വിഗ്രഹം ഒളിപ്പിക്കാനായി കൊല്ലപ്പെട്ട ഇര്‍ഷാദ് ചൂണ്ടിക്കാണിച്ച കിണര്‍ തന്നെ സുഹൃത്തുക്കള്‍ അയാളുടെ കുഴിമാടമാക്കി. മലപ്പുറം പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറില്‍ ഇര്‍ഷാദിനെ കൊന്നു തള്ളിയാല്‍ ആ വിവരം ഒരിക്കലും പുറംലോകം അറിയില്ലെന്നായിരുന്നു പ്രതികളുടെ ആത്മവിശ്വാസമെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഇര്‍ഷാദും പ്രതികളായ സുഭാഷും എബിനും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി കച്ചവടം നടത്തി വരികയായിരുന്നു ഇര്‍ഷാദ്. ഇതിനിടെയാണ് ഇര്‍ഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന തട്ടിപ്പ് വിഗ്രഹം കാണിച്ച് സുഭാഷ് വലയിലാക്കിയത്. 

പാലക്കാട് കുമരനെല്ലൂര്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുഭാഷ് വിഗ്രഹം നല്‍കാമെന്ന് കരാറുറപ്പിച്ച് അഞ്ച് ലക്ഷം കൈക്കലാക്കി. തട്ടിപ്പ് മനസിലാക്കിയ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഷാദിനെ കൊല്ലാന്‍ സുഭാഷ് തീരുമാനിച്ചു. മൃതദേഹം ഒരുമറിയാതെ തള്ളാനുള്ള സ്ഥലമാണ് സുഭാഷ് തുടര്‍ന്ന് അന്വേഷിച്ചത്. 

ഇതിനായി കൊല്ലപ്പെട്ട ഇര്‍ഷാദിനെത്തന്നെ സുഭാഷ് ഒപ്പം കൂട്ടി. വിഗ്രഹം ഒളിപ്പിക്കാനുള്ള സ്ഥലം എന്ന വ്യാജേനയായിരുന്നു ഇര്‍ഷാദിനെ ഒപ്പം കൂട്ടിയത്. ഇര്‍ഷാദ് തന്നെയാണ് മാലിന്യം നിറഞ്ഞ പൂക്കരത്തറയിലെ പൊട്ടക്കിണര്‍ സുഭാഷിന് കാട്ടിക്കൊടുത്തതും. 

എടപ്പാളില്‍ 6 മാസം മുന്‍പു കാണാതായ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ (24) മൃതദേഹം ഇന്നലെയാണ് പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു പ്രതികളുമായി രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT