പാല്‍ ചുരത്തുന്ന പശുക്കുട്ടി, കറന്നെടുത്ത പാല്‍ വീഡിയോ സ്ക്രീന്‍ ഷോട്ട്
Kerala

പാൽ ചുരത്തും പൈക്കിടാവ്! ജനിച്ചിട്ട് 4 ദിവസം മാത്രം, പശുക്കുട്ടിയുടെ അകിട് നിറയെ പാൽ; അമ്പരപ്പ് (വീഡിയോ)

പശുക്കുട്ടിയെ കാണാന്‍ എത്തുന്നത് നിരവധി പേര്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ജനിച്ചിട്ട് നാല് ദിവസം മാത്രം പ്രായമായ പശുക്കുട്ടി പാൽ ചുരത്തുന്നു! മാന്ദാമം​ഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്കറിയയുടെ വീട്ടിലെ പശുവിനാണ് പാൽ ചുരത്തുന്ന പശുക്കുട്ടി പിറന്നത്.

നാല് ദിവസം മുൻപാണ് പശുക്കുട്ടി ജനിച്ചത്. അന്ന് മുതൽ കുട്ടിയുടെ അകടിനു സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടായിരുന്നു. എന്നാൽ വീട്ടുകാർ അതു കാര്യമായി എടുത്തില്ല. കഴിഞ്ഞ ദിവസം അകിട് കൂടുതൽ വീർത്തതോടെ നീർക്കെട്ടാവും എന്നു കരുതി മാന്ദാമംഗലം മൃഗാശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ വെച്ച് ഡോക്ടർ നടത്തിയ പരിശോധനയിലാണ് പശുക്കുട്ടിയുടെ അകിടിൽ പാൽ നിറഞ്ഞ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പാൽ കറന്ന് എടുക്കുകയും ചെയ്തു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള പശുക്കുട്ടിക്ക് പാൽ ഉള്ളതായി കണ്ടെത്തുന്നത് തൻ്റെ സർവിസിലെ തന്നെ ആദ്യ സംഭവം ആണെന്നും, ഹോർമോണിൽ വന്ന വ്യതിയാനമാവാം പിന്നിലെന്നും മൃഗ ഡോക്ടർ മനോജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വർഷങ്ങളായി പശുവിനെ വളർത്തുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്നു ക്ഷീര കർഷകനായ സ്കറിയയും പറയുന്നു. വീട്ടിലെ 4 വയസ് പ്രായം വരുന്ന പശുവിൻ്റെ ആദ്യ പ്രസവം കൂടിയാണിത്. പശുക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.

ഹോർമോൺ ശരിയാകുന്നതിനുള്ള ചികിത്സയിലാണ്. ഒറ്റ പ്രസവത്തിൽ അമ്മയും കുഞ്ഞും ഒരുപോലെ പാൽ ചുരത്തുന്ന കാര്യം അറിഞ്ഞതോടെ പശുക്കുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

SCROLL FOR NEXT