Kerala

ആകാശവാണി ആലപ്പുഴ നിലയം പൂട്ടാനുള്ള തീരുമാനം താത്കാലികമായി മരവിപ്പിച്ചു

എ എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. എ എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. എഫ് എം നിലനിര്‍ത്തി എ എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. 

200 കിലോവാട്ട് പ്രസരണ ശേഷിയുള്ള എ എം ട്രാന്‍സ്മിറ്റര്‍ അഞ്ച് കിലോ വാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ആലപ്പുഴ കേന്ദ്രത്തില്‍ ഉള്ളത്. ഇത് വഴിയാണ് തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധ ഇടങ്ങളില്‍ ലഭിക്കുന്നത്. ഇതില്‍ എ.എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ചയാണ് ഉത്തരവ് ഇട്ടത്. എ എം വഴിയുള്ള പ്രസരണശേഷി എഫ്എം ട്രാന്‍സ്മിറ്ററിന് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ശ്രോതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പലയിടത്തും ആകാശവാണി കിട്ടാതെയാകും. ഈ വിഷയം കാട്ടി എ എം ആരിഫ് എം പി കേന്ദ്രസര്‍ക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി ഒരാഴ്ച താത്കാലികമായി മരവിപ്പിച്ചത്. 

നിലയം ഭാഗികമായി പൂട്ടുമ്പോള്‍ പകുതിയോളം ജീവനക്കാര്‍ക്ക് സ്ഥലം മാറി പോകേണ്ടതായും വരും. പൂട്ടല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. തൊഴിലാളി സംഘടനകളോടൊപ്പം ശ്രോതാക്കളെയും പങ്കെടുപ്പിച്ചാണ് സമരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT