നിയമസഭ ഫയൽ
Kerala

നേറ്റിവിറ്റി കാര്‍ഡ്, അബ്കാരി ഭേദഗതി ബില്ലുകള്‍ ഇന്ന് പാസാക്കും; നിയമസഭ പിരിയും

സബ്ജക്ട് കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകള്‍ ഇന്ന് സഭ പാസാക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേറ്റിവിറ്റി കാര്‍ഡ്, അബ്കാരി ഭേദഗതി, അഭിഭാഷക, ക്ലാര്‍ക്ക്സ് ക്ഷേമനിധി ബില്ലുകള്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകള്‍ ഇന്ന് സഭ പാസാക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരത്വം പോലെ കേരളീയനെന്നു തെളിയിക്കുന്ന നിയമപ്രാബല്യമുള്ള രേഖയായിരിക്കും നേറ്റിവിറ്റി കാര്‍ഡ് എന്ന് ബില്‍ അവതരിപ്പിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ജനിച്ചുവളര്‍ന്ന മണ്ണില്‍ പൗരത്വം നിഷേധിക്കുന്ന നിയമങ്ങള്‍ രാജ്യത്തുപാസാക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്‍ഡ് കേരളം അവതരിപ്പിക്കുന്നത്.

നിലവിലെ വിവരങ്ങള്‍ക്കുപുറമെ സര്‍ക്കാര്‍ വരുംകാലങ്ങളില്‍ നിര്‍ദേശിക്കുന്ന മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ കൂടി കാര്‍ഡില്‍ ചേര്‍ക്കാന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ അവതരണവേളയില്‍ സഭയില്‍ ഇല്ലാതിരുന്ന പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിച്ചു. അഭിഭാഷകരുടെയും ക്ലാര്‍ക്കുമാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യങ്ങളാണ് അഭിഭാഷക, ക്ലാര്‍ക്ക്‌സ് ക്ഷേമനിധി ബില്ലുകളിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

അഭിഭാഷകരുടെ ക്ഷേമനിധി, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പത്തുലക്ഷത്തില്‍ നിന്നും ഇരുപത് ലക്ഷമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കള്ളില്‍ നിന്നും വിനാഗിരി ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ള അബ്കാരി ഭേദഗതി ബില്‍ മന്ത്രി എംബി രാജേഷ് അവതരിപ്പിച്ചു.

The Nativity Card and Abkari Amendment Bills will be passed today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു