അസ്ഥികൂടം കണ്ടെത്തിയ സ്ഥലം/ടെലിവിഷൻ ചിത്രം 
Kerala

നിലം കുഴിച്ചപ്പോള്‍ 'പൊങ്ങി വന്ന' അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേത് ; കാണാതായവരെപ്പറ്റി അന്വേഷണം

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൈക്കം മേഖലയില്‍ സമാന പ്രായമുള്ള നാലു പേരെ കാണാതായതായി പൊലീസ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം :  വൈക്കത്ത് മല്‍സ്യക്കുളം നിര്‍മ്മിക്കുന്നതിനായി നിലം കുഴിച്ചപ്പോള്‍ പൊങ്ങിവന്ന അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികൂടത്തിന്റെ പഴക്കം നിര്‍ണയിക്കാനുള്ള പരിശോധന ആരംഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിളുകളും ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലാണ് പരിശോധന നടത്തിയത്.

വൈക്കത്തിനടുത്ത് ചെമ്മനത്തുകര കടത്തുകടവിനു സമീപത്തെ വലിയ കുളത്തില്‍നിന്നാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്.  അസ്ഥികൂടം കണ്ടെത്തിയ ഭാഗത്ത് അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. 20 വര്‍ഷം മുന്‍പുവരെ കയര്‍ പിരിക്കാനുള്ള തൊണ്ട് ചീയാന്‍ ഇട്ടിരുന്ന കുളമാണിത്.

അതിനിടെ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൈക്കം മേഖലയില്‍ സമാന പ്രായമുള്ള നാലു പേരെ കാണാതായതായി പൊലീസ് കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം നടക്കുക. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും പരിശോധിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT