ഷീല സണ്ണി മാധ്യമങ്ങളോട് സംസാരിക്കുന്നു  വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Kerala

'സത്യം തെളിയും', നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചു; നീതി ലഭിക്കുമെന്ന് പ്രതീക്ഷ: ഷീല സണ്ണി

''ആദ്യം മുതലുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്. നഷ്ടപരിഹാരത്തിന് വേണ്ടിയുള്ളത് കോടതിയില്‍ കൊടുത്തിട്ടുണ്ട്. കുറ്റവാളി ആരാണെന്നുള്ളത് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ.''

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വ്യാജ ലഹരി കേസില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഷീലാ സണ്ണി മാധ്യമങ്ങളോട്. കേസില്‍ എക്‌സൈസിന് പങ്കുണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയ ശേഷം ഷീല സണ്ണി പറഞ്ഞു.

പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും നീതി കിട്ടുമെന്നാണ് വിചാരിക്കുന്നതെന്നും ഷീല പറഞ്ഞു. ''ആദ്യം മുതലുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്. നഷ്ടപരിഹാരത്തിന് വേണ്ടിയുള്ളത് കോടതിയില്‍ കൊടുത്തിട്ടുണ്ട്. കുറ്റവാളി ആരാണെന്നുള്ളത് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ.

പാര്‍ലറുമായി ജീവിച്ചു പോയ വ്യക്തിയാണ്. പക്ഷേ, ആ പാര്‍ലര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. രണ്ടാമത് തുടങ്ങിയതും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി. വാടക കൊടുക്കാന്‍ തന്നെ കഷ്ടപ്പെട്ടു. ഒരു വര്‍ഷത്തോളം എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. തെളിഞ്ഞിട്ടും ഇപ്പഴും എന്നെ സംശയിക്കുന്ന ആളുകളുണ്ട്. ഇപ്പോഴും ഒരു സമാധാന വാക്കുപോലും പറയാത്ത ആളുകളുണ്ട്'', ഷീല സണ്ണി പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസില്‍ 72 ദിവസം ജയില്‍ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണു കേസ് അന്വേഷണം എക്‌സൈസില്‍ നിന്നു പൊലീസിനു കൈമാറിയത്. ഡിവൈഎസ്പി വി കെ രാജുവിനാണ് അന്വേഷണ ചുമതല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT