ടിന്റുമോൾ/ ഫേയ്സ്ബുക്ക് 
Kerala

ദിവസം ഒരുവട്ടമെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികളുണ്ടാവില്ല, 2020 ൽ നിങ്ങൾ ഏറ്റവും കൂടുതൽ കേട്ടത് ടിന്റു മോളുടെ ശബ്ദം

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോൾ വോയ്സ് ഓവർ ആർട്ടിസ്റ്റാണ്

സമകാലിക മലയാളം ഡെസ്ക്

'നോവൽ കൊറോണ വൈറസ് പകരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലകൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്ക്കുക...', ദിവസം ഒരു തവണയെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഒരുപക്ഷേ 2020 ൽ മലയാളികൾ ഏറ്റവും കൂടുതൽ ശബ്ദം ഇതായിരിക്കും. നാഴികക്ക് നാൽപ്പതുവട്ടവും  കോവിഡ് മുന്നറിയിപ്പ് നൽകുന്ന ടിന്റുമോൾ ജോസഫ് എന്ന പാലക്കാരിയുടേതാണ് ഈ ശബ്ദം. 

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോൾ വോയ്സ് ഓവർ ആർട്ടിസ്റ്റാണ്. വിവർത്തക, അഭിനേത്രി, നർത്തകി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ആകെ 22 ഭാഷകളിൽ എടുത്ത കോവിഡ് സന്ദേശത്തിന് മലയാളത്തിൽ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലായി ശബ്ദം കൊടുക്കേണ്ട ചുമതലയാണ് ടിന്റുവിന് ലഭിച്ചത്.

കേരള സർക്കാർ ഓൺലൈൻ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചപ്പോൾ ഇൻട്രോ ശബ്ദം നൽകിയതും ടിന്റുമോൾ ആയിരുന്നു. പാലായിലാണ് ജനിച്ചതെങ്കിലും പിന്നീട് കർണാടക സുള്യയിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT