മരിച്ച അബ്ദുള്‍ ജലീല്‍/ ടിവി ദൃശ്യം 
Kerala

വിദേശത്തു നിന്നെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു; അജ്ഞാതര്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ ആക്കപ്പറമ്പിലാണ് അബ്ദുള്‍ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 

പെരിന്തല്‍മണ്ണ ആക്കപ്പറമ്പിലാണ് അബ്ദുള്‍ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. 

ഈ മാസം 15 നാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നെങ്കിലും അവര്‍ക്കൊപ്പം പോകാതെ സുഹൃത്തിനൊപ്പം വരാമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

ഇതിനിടെ,  കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് അബ്ദുള്‍ ജലീലിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം യുവാക്കള്‍ മുങ്ങിയതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT