കൊല്ലപ്പെട്ട റിദാൻ ബാസിൽ 
Kerala

ശരീരത്തിൽ വെടിയേറ്റ മൂന്ന് മുറിവുകൾ; തലയ്ക്ക് പിന്നിൽ അടിയേറ്റു; റിദാന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി-സ്വർണക്കടത്ത് സംഘമെന്ന് സംശയം

രാത്രി വീട്ടിൽ നിന്നിറങ്ങിയ റിദാൻ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം:  എടവണ്ണ ജാമിയ കോളജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെടിയേറ്റ് മരിച്ചതാണെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. 28കാരനായ റിദാൻ ബാസിലാണ് മരിച്ചത്. നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്ന് മുറിവുകൾ ഉണ്ട്. തലയ്ക്ക് പിന്നിൽ അടിയേറ്റ പാടുകളുമുണ്ട്.

ലഹരി- സ്വർണക്കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നാലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ശനിയാഴ്ച രാവിലെയാണ് കോളജിന് മൂന്നൂറ് മീറ്റർ അകലെ മലയുടെ മുകളിൽ മൃതദേഹം കണ്ടെത്തിയത്. ആളുകൾ വല്ലപ്പോഴും മാത്രമാണ് ഇവിടേക്ക് വരാറുള്ളുവെന്ന് നാട്ടുകാർ പറയുന്നു.

കരിപ്പൂരിൽ നിന്ന് എംഡിഎംഎ പിടിച്ച കേസിൽ റിദാൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. രാത്രി വീട്ടിൽ നിന്നിറങ്ങിയ റിദാൻ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT