Theft പ്രതീകാത്മക ചിത്രം
Kerala

പലചരക്ക് കട കുത്തിത്തുറന്ന് കള്ളൻ അടിച്ചു മാറ്റി; സി​ഗരറ്റ്, വെളിച്ചെണ്ണ, 35,000 രൂപ... വെള്ളറടയിൽ മോഷണം വ്യാപകം; അന്വേഷണം

ഒരു മാസത്തിനിടെ വെള്ളറടയിലും പരിസരങ്ങളിലും 20ഓളം മോഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമെന്ന് പരാതി. ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ 20 ലേറെ കവർച്ചകളാണ് പ്രദേശത്ത് നടന്നത്. കഴിഞ്ഞ ദിവസം കാരമൂട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട രാത്രി കുത്തിത്തുറന്ന് പണവും കടയിലെ പല സാധനങ്ങളും കവർന്നു.

ലതയുടെ പലചരക്ക് കടയിൽ ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകൾ മുഴുവനും കവർന്നു. കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങൾ കള്ളൻ അടിച്ചു മാറ്റിയിട്ടുണ്ട്. കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. എന്നാൽ പ്രതിയെ പിടികൂടാനായിട്ടില്ല.

പ്രദേശത്ത് മറ്റ് ചില സ്ഥാപനങ്ങളിലും വീടുകളിലുമാണ് ഒരു മാസത്തിനിടെ കവർച്ച നടന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീടുകൾ ലക്ഷ്യമിട്ടാണ് കവർച്ച നടന്നത്. കവർച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Theft

Theft: More than 20 robberies, both small and large, have occurred in Vellarada in the past month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതില്ലെന്ന് കെകെ രാ​ഗേഷ്; ഉച്ചയ്ക്ക് അർധരാത്രിയെന്ന് ജയരാജൻ പറഞ്ഞാൽ അം​ഗീകരിക്കാനാവില്ല; തിരിച്ചടിച്ച് കുഞ്ഞികൃഷ്ണൻ

സ്‌ഫോടനാത്മക ബാറ്റര്‍മാരുടെ പട! ഷായ് ഹോപ് നയിക്കും; ടി20 ലോകകപ്പിനൊരുങ്ങി വിന്‍ഡീസ്

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ ഓഫീസില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി; കഷണങ്ങളാക്കി ചാക്കില്‍ ഉപേക്ഷിച്ചു; തല കണ്ടെത്താനായില്ല; യുവാവ് അറസ്റ്റില്‍

പുറത്താക്കിയതിൽ ആഹ്ലാ​ദ പ്രകടനം; വി കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് സിപിഎം പ്രവർത്തകർ (വിഡിയോ)

ഇറാനെതിരായ ആക്രമണത്തിന് യുഎഇയുടെ പ്രദേശങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

SCROLL FOR NEXT