പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ/ഫോട്ടോ:ഫെയ്സ്ബുക്ക് 
Kerala

ആ അന്ധവിശ്വാസത്തിൽ മാറ്റമില്ല, 13ാം നമ്പർ സ്റ്റേറ്റ് കാറിനോട് മുഖം തിരിച്ച് മന്ത്രിമാർ 

പതിമൂന്നാം നമ്പർ അപശകുനമായി വിലയിരുത്തി മാറ്റി നിർത്തുന്ന പതിവ് തുടരുകയാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം മന്ത്രിസഭ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിനോടുള്ള വിമുഖത തുടരുന്നു. പതിമൂന്നാം നമ്പർ അപശകുനമായി വിലയിരുത്തി മാറ്റി നിർത്തുന്ന പതിവ് തുടരുകയാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം മന്ത്രിസഭ. 

കഴിഞ്ഞ മന്ത്രിസഭയുടെ തുടക്കത്തിലും 13ാം നമ്പർ സ്റ്റേറ്റ് കാർ മാറ്റിനിർത്തപ്പെട്ടിരുന്നു. സിപിഐ മന്ത്രി പി തിലോത്തമനായിരുന്നു 13ാം നമ്പർ കാർ ഉപയോ​ഗിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം 14ാം നമ്പർ കാറിലേക്ക് എത്തി. ഇത് ചർച്ചയായതോടെ ധനമന്ത്രി തോമസ് ഐസക്ക് 13ാം നമ്പർ കാർ ഏറ്റെടുത്തു.

ടൂറിസം വകുപ്പാണ് മന്ത്രിമാർക്കായി കാർ നൽകുന്നത്. പതിമൂന്നാം നമ്പർ കാർ ഇത്തവണ തയ്യാറായിരുന്നു എങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം ഇത് തെരഞ്ഞെടുക്കാൻ ഒരു മന്ത്രിയും തയ്യാറായില്ല. 2011ലെ യുഡിഎഫ് സർക്കാരിലും 13ാം നമ്പർ കാർ മന്ത്രിമാർ മാറ്റി നിർത്തിയിരുന്നു. 2006ൽ വിഎസ് സർക്കാരിന്റെ കാലത്ത് 13ാം നമ്പർ സ്റ്റേറ്റ് കാർ മന്ത്രി വാഹനമായി. എംഎ ബേബിയാണ് അന്ന് അന്ധവിശ്വാസങ്ങളെ തള്ളി ഈ നമ്പർ കാർ ഒപ്പം കൂട്ടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT