Gunda attack in Spa CCTV Visuals
Kerala

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടു?; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

ഗുണ്ടാ പൊലീസ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗക്കേസിലെ ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. നാലു പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ട്. അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

മുഖ്യപ്രതി മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍, കൂട്ടുപ്രതി ബെര്‍ലിന്‍ ദാസ് എന്നിവര്‍ പിടിയിലായിട്ടുണ്ട്. നാലു പ്രതികളാണ് ഒളിവിലുള്ളത്. ക്രൂരപീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തകയും ഒത്താശ നല്‍കിയതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആ യുവതിയിലേക്കും അന്വേഷണം നീളും. ഇവരുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തിലാണ്.

തിരുവല്ലയിലെ ഗുണ്ടാ പൊലീസ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തിരുവല്ലയില്‍ മാഫിയാസംഘവുമായി കൂട്ടുകെട്ടുള്ള പൊലീസുകാര്‍ മാസപ്പടി പറ്റുന്നതായിട്ടാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സ്പായിലെ അതിക്രമം പൊലീസ് അറിഞ്ഞെങ്കിലും അലംഭാവം കാണിച്ചെന്നും, എസ്പി വിവരം അറിഞ്ഞ് കര്‍ശന നടപടിക്ക് ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Report sayas that absconding accused in Thiruvalla Spa gang rape case have left the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT