ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

കുട്ടികളേയും പ്രായമായവരേയും നോക്കുന്നത് സ്ത്രീകള്‍; സ്ഥലം മാറ്റുമ്പോള്‍ തുറന്ന മനസും സഹാനുഭൂതിയും വേണമെന്ന് ഹൈക്കോടതി

അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ അനുഭാവ പൂര്‍വം പരിഗണിക്കണമെന്ന് ഹൈക്കോടതി. സ്ഥലം മാറ്റം നല്‍കുമ്പോള്‍ തുറന്ന മനസ്സും സഹാനുഭൂതിയും പ്രകടിപ്പിക്കണമെന്ന്  ഹൈക്കോടതി തൊഴിലുടമകളോട് ആവശ്യപ്പെട്ടു. 

ജോലി ചെയ്യുന്ന സ്ത്രീകള്‍ അവരുടെ കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കാമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

ജോലി ചെയ്യുന്ന സ്ത്രീകളെ പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റുമ്പോള്‍, അവര്‍ക്ക് അനുയോജ്യമായ ശിശു സംരക്ഷണ ക്രമീകരണങ്ങള്‍ കണ്ടെത്തുക, അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക തുടങ്ങിയ വെല്ലുവിളികള്‍ പലപ്പോഴും നേരിടേണ്ടിവരുന്നു. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും പിന്തുണാ സംവിധാനങ്ങളും സ്ഥാപിക്കുന്നതുള്‍പ്പെടെ സ്ഥലംമാറ്റത്തിന്റെ സമ്മര്‍ദ്ദത്തെ നേരിടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. കരിയറിന്റെ പുരോഗതിയ്ക്ക് തടസങ്ങള്‍ നേരിടുന്നതും ആശങ്കയുണ്ടാക്കാം. പ്രായാധിക്യം മൂലം രോഗികളായ മാതാപിതാക്കളെ പരിചരിക്കുന്നതില്‍ പ്രധാനമായും സ്ത്രീകളാണ് പ്രധാന പങ്ക് വഹിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍, തൊഴിലുടമകളില്‍ നിന്ന് തുറന്ന മനസ്സും സഹാനുഭൂതിയും ധാരണയും പ്രതീക്ഷിക്കുന്നു.

എറണാകുളത്തെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹോസ്പിറ്റലില്‍ നിന്ന് കൊല്ലത്തെ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഹോസ്പിറ്റലിലേക്ക് ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളെ സ്ഥലം മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ െ്രെടബ്യൂണല്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

ലോകകപ്പ് ടീമില്‍ ഇടമില്ല, പക്ഷേ... ഗില്‍ മികച്ച താരം, ബിസിസിഐ പുരസ്‌കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

SCROLL FOR NEXT