അമേയ പ്രസാദ് 
Kerala

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ ട്രാന്‍സ്ജന്‍ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‌ലിം ലീഗും മത്സരിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയില്‍ നിന്നാകും മത്സരിക്കുക.

രണ്ടാംഘട്ട പട്ടികയിലെ സ്ഥാനാര്‍ഥികള്‍

കല്ലറ: സുധീര്‍ഷാ പാലോട്

വെഞ്ഞാറമ്മൂട്: വെമ്പായം എസ്. അനില്‍കുമാര്‍

ആനാട്: തേക്കട അനില്‍കുമാര്‍

പാലോട്: അരുണ്‍രാജ്

ആര്യനാട്: പ്രദീപ് നാരായണന്‍

വെള്ളനാട്: എസ്. ഇന്ദുലേഖ

പൂവച്ചല്‍: ഗോപു നെയ്യാര്‍

ഒറ്റശേഖരമംഗലം: ആനി പ്രസാദ്

കുന്നത്തുകാല്‍: വിനി വി.പി

പാറശാല: കൊറ്റാമം വിനോദ്

മലയിന്‍കീഴ്: എം. മണികണ്ഠന്‍

പോത്തന്‍കോട്: അമേയ പ്രസാദ്

കല്ലമ്പലം: ലിസ നിസാം

Thiruvananthapuram District Panchayat election: Transgender Candidate to Contest in Pothencode Division

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ, സ്വര്‍ണവില 92,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 2500ലധികം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ, തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്ക് ദര്‍ശനം; മണ്ഡലക്കാലത്തിന് നാളെ തുടക്കം, അറിയാം പൂജയും വിശേഷങ്ങളും

'എന്നെ വളര്‍ത്തിയത് മലയാളികള്‍, വിമര്‍ശിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്'; കയ്യടി നേടി പൃഥ്വി; ദുല്‍ഖറിനോട് കണ്ടുപഠിക്കെന്ന് ആരാധകര്‍

കളിയാക്കലൊക്കെ അങ്ങ് നിർത്തിക്കോ! കണ്ണൻ സ്രാങ്കും മായാവിയും വരുന്നുണ്ട്; റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം

800 ദിവസം, 83 ഇന്നിങ്‌സുകള്‍; ഒടുവില്‍ ബാബര്‍ അസം സെഞ്ച്വറിയടിച്ചു!

SCROLL FOR NEXT