എംഡിഎംഎയുമായി പിടിയിലായ യുവാക്കള്‍ 
Kerala

'പരീക്ഷാസമയത്ത് ഓര്‍മ്മശക്തി കൂടുമെന്ന് വ്യാജ പ്രചാരണം'; എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍ 

മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. നെടുമ്പാശ്ശേരി പിരാരൂര്‍ സ്വദേശികളായ കാച്ചപ്പിള്ളി പോള്‍സന്‍ (26 ),കന്നാപ്പിള്ളി റോമി (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പരിശോധനയില്‍ ഇവരില്‍ നിന്ന് 2.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ ഇരുവരേയും വെള്ളാങ്കല്ലൂരില്‍ വച്ച് പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐപി എസി ന്റെ  നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്. 

എറണാകുളം, തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. സ്‌കൂള്‍,  കോളേജ് വിദ്യാര്‍ഥികള്‍ ഇത്തരത്തിലുളള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായും കഞ്ചാവില്‍ നിന്ന് മാറി ഇത്തരത്തിലുള്ള ന്യൂ ജനറേഷന്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളായും മാറുകയാണ്.  ഇന്‍സ്റ്റാഗ്രാം,   വാട്ട്സ് അപ്പ്,ഡാര്‍ക്ക് വെബ്   എന്നിവ മുഖേനയാണ് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതെന്നും പൊലീസ് പറയുന്നു.പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക്  ഓര്‍മ്മശക്തി വര്‍ധിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മയക്കുമരുന്ന് വില്‍പ്പന എന്നും പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT