യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് കാല്‍നട പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍/ഫയല്‍ 
Kerala

ഇന്ന് കരിദിനം; നികുതി വർദ്ധനക്കെതിരെ യുഡിഎഫ് പ്രതിഷേധം

യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കുമെന്ന് കൺവീനർ എംഎം ഹസൻ പറഞ്ഞു.

യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.

വെള്ളക്കരം, വൈദ്യുതി ചാർജ്, വീട്ടുകരം, ഇന്ധനവില എന്നിവ അശാസ്ത്രീയമായി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് എല്ലാ മേഖലകളിലും ദുർദിനമാണ് സമ്മാനിക്കുന്നതെന്നും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏർപ്പെടുത്തി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചിരിക്കുകയാണ് സർക്കാരെന്നും ഹസ്സൻ പറഞ്ഞു. ഇന്ധനവില വര്‍ധനവ് സമസ്മത മേഖലയിലും വില വര്‍ധനവിന് വഴിവെയ്ക്കും. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും തലയില്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ചുള്ള നികുതി കൊള്ളയ്ക്കെതിരെയാണ് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നത്, ഹസൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT