Congress leaders PTI
Kerala

ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗം

കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്

Author : മനോജ് വിശ്വനാഥന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗതി നിര്‍ണ്ണയിക്കാറുള്ള നായര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന എന്‍എസ്എസിനും (NSS), ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന എസ് എന്‍ ഡി പി യോഗത്തിനും (SNDP) ഇത്തവണ വലിയ പങ്കൊന്നും വഹിക്കാനായില്ല.

കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും, എന്‍ എസ് എസ് നേതൃത്വം പാര്‍ട്ടിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. 2025-ല്‍ ഇടതു സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കാനുള്ള എന്‍ എസ് എസിന്റെ തീരുമാനം സമുദായത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അതേസമയം, എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറിലാണ് അയ്യപ്പ സംഗമ വേദിയില്‍ എത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സമുദായത്തിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ് ഇതുവഴി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയത്.

മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിനെ വന്‍തോതില്‍ പിന്തുണച്ചപ്പോള്‍, ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയതായാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കൂടാതെ, തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് നേരിട്ട വലിയ തിരിച്ചടി, സമുദായ വോട്ടുകളില്‍ ജാതി സംഘടനകളുടെ നേതൃത്വത്തിനുള്ള സ്വാധീനം കുറയുന്നതിനെയും സൂചിപ്പിക്കുന്നു.

സമുദായങ്ങള്‍ക്ക് സ്വാധീനം കുറയുന്നു?

നായര്‍ സമുദായത്തിന് 20 സീറ്റുകളില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്: വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ഹരിപ്പാട്, ചെങ്ങന്നൂര്‍, അമ്പലപ്പുഴ, ആറന്മുള, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കുന്നത്തൂര്‍, കോട്ടയം, തൃപ്പൂണിത്തുറ എന്നിവയാണ് ആ മണ്ഡലങ്ങള്‍.

45 സീറ്റുകളില്‍ ഈഴവ സമുദായത്തിനാണ് മേധാവിത്വം: കഴക്കൂട്ടം, വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, പുതുപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂര്‍, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍. എന്നാല്‍ സമുദായ നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ യുഡിഎഫ് തരംഗത്തില്‍ ഒലിച്ചുപോയതായി ഫലം വ്യക്തമാക്കുന്നു.

UDF wave makes caste equations irrelevant in Kerala polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

SCROLL FOR NEXT