Sandeep varier facebook
Kerala

'അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി'; സന്ദീപ് വാര്യരെ എസ്എഫ്‌ഐ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് ചാറ്റ് പുറത്ത്

ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പടന്നക്കാട് നെഹ്റു കോളജില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്ന പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്ത് വന്നത്.

'അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി', നല്ലൊരു പ്രചാരണ ആയുധമായി മാറി' എന്നുമാണ് ചാറ്റ്. അബ്ദുല്‍ ഖാദര്‍ എന്ന പേരിലുള്ള നമ്പറില്‍ നിന്നുള്ള മെസേജാണ് പ്രചരിക്കുന്നത്. 'ആദ്യം തന്നെ എസ്എഫ്ഐക്ക് നന്ദി രേഖപ്പെടുത്തുന്നു. ജയിക്കാന്‍ കുറച്ച് കൂടെ എളുപ്പം ആക്കി തന്നതിന്', എന്ന മെസേജും അതിനുള്ള മറുപടിയും ചാറ്റിലുണ്ട്.

ക്യാംപസില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞെന്നായിരുന്നു പരാതി. സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മീഡിയ ടീമിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ സന്ദീപ് വാര്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. ക്യാംപസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വിദ്യാര്‍ഥികളെ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്ഐ ആക്രമണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

UDF whatsapp chat about SFI blocked Sandeep varier at Nehru college

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ രാത്രി മതി, ഇറാനെ പൂർണമായി ഇല്ലാതാക്കും, അത് നാളെ'; ട്രംപിന്റെ ഭീഷണി

ഇന്ന് കൊട്ടിക്കലാശം, ചരിത്രമെഴുതി ആർട്ടെമിസ് രണ്ട്, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം: കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, അമ്മയ്‌ക്കെതിരെ കേസ്

മകന് കഞ്ചാവും മദ്യവും നൽകുന്ന സുഹൃത്തിനെ അച്ഛൻ കുത്തി; അറസ്റ്റ്

കൊല്‍ക്കത്ത- പഞ്ചാബ് പോരാട്ടം മഴയില്‍ ഒലിച്ചു; ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ്

SCROLL FOR NEXT