Usha, Dr. Lalithambika 
Kerala

കത്രിക വയറിനുള്ളില്‍ 50 കൊല്ലം ഇരുന്നാലും കുഴപ്പമില്ല, ഇപ്പോള്‍ വെച്ചതിന് എന്താണ് തെളിവ് ?: ഡോക്ടര്‍ ലളിതാംബിക

'ഇനി കെമിക്കല്‍ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക. 50 വര്‍ഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോള്‍ വെച്ചതാണെന്നതിന് ഒരു തെളിവുമില്ല എന്നും ഡോക്ടര്‍ ലളിതാംബിക പറഞ്ഞു. താനല്ല ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ഇനി കെമിക്കല്‍ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും. ഇപ്പോഴുണ്ടായത് യൂറിനറി സ്‌റ്റോണിന്റെ സിംപ്റ്റമാണ്. ഈ ഉപകരണം 20 കൊല്ലം ഇരുന്നാലും അറിയണമെന്നില്ല. അല്ലെങ്കില്‍ അത് കുടലില്‍ തുളച്ചു കയറണം. അങ്ങനെയൊന്നും കയറിയിട്ടില്ല. വെര്‍ട്ടിക്കല്‍ ആയിട്ടിരിക്കുന്ന എക്‌സ്‌റേയാണ് കണ്ടത്. താന്‍ ചെയ്ത ശസ്ത്രക്രിയ അല്ലെന്ന് ഉറപ്പാണെന്നും ഡോക്ടര്‍ ലളിതാംബിക പറയുന്നു.

താന്‍ റിട്ടയര്‍ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആ സംഭവം. ആ സമയത്ത് മൂന്നര കിലോയുള്ള ട്യൂമര്‍ താന്‍ എടുത്തിട്ടില്ല. ഇന്നു രാവിലെ റെക്കോര്‍ഡ് റൂം തുറന്ന് കേസ് ഷീറ്റ് എടുത്ത് പരിശോധിക്കുമ്പോള്‍ ആരാണ് ചെയ്തതെന്ന് അറിയാം. അവര്‍ക്ക് സ്വാഭാവികമായും അതിന്റെ റെസ്‌പോണ്‍സിബിലിറ്റി ഉണ്ട്. ഉപകരണം വയറിനുള്ളില്‍ വെച്ചത് ശരിയാണെന്ന് താന്‍ പറയുന്നില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ശസ്ത്രക്രിയ ചെയ്തത്. ഇപ്പോള്‍ ചെയ്തവര്‍ക്ക് അതു പാരയായിയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉപകരണങ്ങളുടെ കണക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. ശരിക്കും ഒരു ബോര്‍ഡ് വെച്ച് എത്ര ഇന്‍സ്ട്രമെന്റ്‌സ് ഉണ്ടെന്ന് ഫ്‌ലോര്‍ നഴ്‌സ് എഴുതണം. എന്നാല്‍ അങ്ങനെയൊരു തസ്തിക നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ല. അങ്ങനെ എഴുതിയിരുന്നെങ്കില്‍ ഡോക്ടര്‍ക്ക് പരിശോധിക്കാന്‍ കഴിയുമായിരുന്നു. ഇനിയെങ്കിലും അത്തരം സിസ്റ്റം ഉണ്ടാകണമെന്ന് ഡോക്ടര്‍ ലളിതാംബിക ആവശ്യപ്പെട്ടു.

Doctor Lalithambika says there is nothing wrong with the scissors staying in the stomach for five years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നും ഓര്‍മ്മയില്ലെന്ന് എങ്ങനെ പറയാനാകും?; ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT