രാജ്‌മോഹന്‍ ഉണ്ണിത്താന്‍/ഫയല്‍ ചിത്രം 
Kerala

വന്ദേഭാരത് ട്രെയിനുകൾ ആരുടേയും കുടുംബ സ്വത്തല്ല: രാജ്മോഹൻ ഉണ്ണിത്താൻ

കേരളത്തിന് 10 വന്ദേഭാരത് ട്രെയിന് അർഹതയുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: വന്ദേഭാരത് ട്രെയിനുകൾ ആരുടേയും കുടുംബ സ്വത്തല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിന് അർഹതപ്പെട്ടതാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരത് ട്രെയിന് അർഹതയുണ്ടെന്നും കാസർകോട് വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനച്ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കേന്ദ്രമന്ത്രി വി മുരളീധരൻ വേദിയിൽ ഇരിക്കെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനം. നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ ആളുകളും ചെയ്യുന്ന കാര്യം നമ്മൾ അം​ഗീകരിക്കും. അതിനെ അനുമോദിക്കും. പ്രതിപക്ഷ എംപിമാർക്ക് അർഹമായ പരി​ഗണന പല കാര്യത്തിലും സർക്കാർ തരുന്നുണ്ട്. അതു പരസ്യമായി പറയുന്ന പാർലമെന്റ് അം​ഗമാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ ആയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. കേന്ദ്ര റെയില്‍വമന്ത്രി അശ്വിനിനി വൈഷ്ണവ് സംബന്ധിച്ചു.


തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുക. രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. നേരത്തെ നിശ്ചയിച്ചതിനു പുറമേ, തിരൂരിലും രണ്ടാം വന്ദേഭാരതിന് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT