'മുരളീധരന് തോല്‍വി പുത്തരിയാണോ?; ഉജ്ജ്വല വിജയത്തിന്റെ ശോഭ കളയാന്‍ സംഘടിത ശ്രമം' ഫയല്‍
Kerala

'മുരളീധരന് തോല്‍വി പുത്തരിയാണോ?; ഉജ്ജ്വല വിജയത്തിന്റെ ശോഭ കളയാന്‍ സംഘടിത ശ്രമം'

ആലത്തൂരും സിറ്റിങ് എംപിയാണ് പരാജയപ്പെട്ടത്. രണ്ടിടത്തെയും തോല്‍വി പാര്‍ട്ടി പരിശോധിക്കും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ യുഡിഎഫിന്റെ ഉജ്ജ്വലവിജയത്തിന്റെ ശോഭ കളയാനാണ് ഒരു കൂട്ടം മാധ്യമങ്ങള്‍ കെ മുരളീധരന്റെ തോല്‍വി ഉയര്‍ത്തിക്കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് ഒരു സംഘടിതമായ അജണ്ടയാണെന്നും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

മുരളീധരന്‍ കോണ്‍ഗ്രസിന്റെ പ്രധാനനേതാവാണ്. അദ്ദേഹവുമായി മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ കുറച്ച് മാധ്യമങ്ങള്‍ കുത്തിത്തിരുപ്പുമായി വന്നിരിക്കുകയാണ്. പതിനെട്ട് സീറ്റില്‍ യുഡിഎഫ് നേടിയ ഉജ്ജ്വലവിജയത്തിന്റെ ശോഭ കളയാന്‍ വേണ്ടി അവര്‍ രാവിലെ മുതല്‍ ഇറങ്ങിയിരിക്കുകയാണ്.അത് സംഘടിതമായ അജണ്ടയാണ്. ആ കെണിയില്‍ താന്‍ വീഴില്ല. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും സതീശന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പത്തുപേരാണ് ഒരുലക്ഷത്തിലധികം വോട്ടിന് ജയിച്ചത്. അതില്‍ നാലുപേര്‍ രണ്ടുലക്ഷത്തിലധികവും രണ്ട് പേര്‍ മൂന്ന് ലക്ഷത്തിലധികവുമാണ് നേടിയത്. തോല്‍വിയെന്നത് കെ മുരളീധരന് പുത്തരിയാണോ?. തങ്ങള്‍ എല്ലാവരും തോറ്റിട്ടില്ലേയെന്നും സതീശന്‍ ചോദിച്ചു. എല്ലാവരുടെയും അനുവാദത്തോടെയാണ് അദ്ദേഹത്തെ തൃശൂരില്‍ മത്സരിപ്പിച്ചത്. ആലത്തൂരും സിറ്റിങ് എംപിയാണ് പരാജയപ്പെട്ടത്. രണ്ടിടത്തെയും തോല്‍വി പാര്‍ട്ടി പരിശോധിക്കും. മുന്‍കൂട്ടി കുറ്റക്കാരെ കണ്ടെത്തിയ പോലെ അന്വേഷണ കമ്മീഷനെ വയ്ക്കണമെന്ന് താന്‍ പറഞ്ഞാല്‍ അത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. തൃശൂരില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ബിജെപിക്ക് വോട്ടുപോയത്. നേരത്തെ തന്നെ തൃശൂരില്‍ സിപിഎം - ബിജെപി ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT