V D Satheesan ഫെയ്സ്ബുക്ക്
Kerala

'സര്‍ക്കാരിനു പ്രിയപ്പെട്ടവര്‍ ആ ജയിലിലുണ്ട്, ഗോവിന്ദച്ചാമിയും അക്കൂട്ടത്തിലുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി'

'നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായത്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ജയില്‍ അധികൃതരുടെ സഹായത്തോടെയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്, ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായത്. എത്രയോ ദിവസങ്ങള്‍ എടുത്തായിരിക്കും ഇയാള്‍ ജയില്‍ അഴി മുറിച്ചത്. ഇത്രയും നീളത്തില്‍ തുണി എവിടെ നിന്നാണ് കിട്ടുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജാഗ്രതകൊണ്ടാണ് ഇവര്‍ പിടിയിലായത്, അവരെ അഭിനന്ദിക്കുകയാണ്. ജയില്‍ ചാടി രക്ഷപ്പെടാനുള്ള സമയം പൊലീസ് നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞു.

'കണ്ണൂര്‍ ജയില്‍ തടുകാരായ ക്രിമിനലുകള്‍ക്ക് വേണ്ടി തീറെഴുതി കൊടുത്തിരിക്കുന്ന ജയിലാണ്. ഇത് നേരത്തെയും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ആ ജയിലുണ്ട് ഗോവിന്ദച്ചാമിയും അക്കൂട്ടത്തിലുണ്ടെന്ന് മനസിലായി. പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ ഇരുത്തിയത് ഇവരെ സഹായിക്കാനാണ്. ഇത്തരക്കാര്‍ക്ക് പുറത്ത് നിന്നാണ് ഭക്ഷണം കൊടുക്കുന്നത്. എന്തു ഭക്ഷണമാണ് കഴിക്കേണ്ടത് ചൈനീസ് ഫുഡാണോ, തന്തൂരിയാണോ കഴിക്കേണ്ടത്, അല്ലെങ്കില്‍ മലബാറിലെ ഭക്ഷണമാണോ കഴിക്കേണ്ടത്. ജയില്‍ പുള്ളികള്‍ എഴുതി കൊടുക്കുന്ന ഭക്ഷണമാണ് അവര്‍ക്ക് കൊടുക്കുന്നത്. ഏറ്റവും പുതിയ ഫോണുകളാണ് ജയില്‍ തടവുകാരുടെ കൈയ്യിലിരിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഫോണ്‍ മാറ്റിക്കൊണ്ടിരിക്കും. ഏറ്റവും പുതിയ ഫോണേ അവര്‍ ഉപയോഗിക്കൂ. കിരീടം വയ്ക്കാത്ത രാജാക്കന്‍മാരെ പോലെയാണ് അവര്‍ ജയിലില്‍ കഴിയുന്നത്' സതീശന്‍ ആരോപിച്ചു.

Kerala News: VD Satheesan says Govindachamy escaped from jail with the help of prison authorities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT