ഉല്ലാസ് മോന്‍ 
Kerala

ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അന്‍പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്.

ഇന്ന് വൈകീട്ടാണ് വില്ലേജ് ഓഫീസറുടെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. 1.62 ഏക്കര്‍ തരം മാറ്റുന്നതിനായി 8 ലക്ഷം രൂപയാണ് ഇയാള്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അതില്‍ ആദ്യഗഡു എന്നനിലയില്‍ അരലക്ഷം രൂപ കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ പണം വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടുന്നത്.

എറണാകുളം കോതമംഗലം സ്വദേശിയാണ് പിടിയിലായ വില്ലേജ് ഓഫീസര്‍. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തന്നെ ഇയാള്‍ നിരന്തരം കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

'ദേഹത്തേക്കുള്ള സൂം-ഇന്‍ വേണ്ട'; ഈ കടന്നുകയറ്റം അംഗീകരിക്കില്ല, സഹിക്കില്ല; പാപ്പരാസികള്‍ക്കെതിരെ കാന്താര നായിക

യുദ്ധസാഹചര്യം; രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം എത്ര? സ്‌റ്റോക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്

SCROLL FOR NEXT