Kerala

അഗതിമന്ദിരത്തിലെ മരണങ്ങള്‍ കൊറോണ മൂലമല്ലെന്ന് കലക്ടര്‍; ആന്തരികാവയവങ്ങള്‍ വിഷാംശ പരിശോധനയ്ക്കയച്ചു; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ആന്തരികസ്രവങ്ങളുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ചങ്ങനാശേരിയിലെ അഗിതിമന്ദിരത്തിലെ അന്തേവാസികളുടെ മരണം കൊറോണ മൂലമല്ലെന്ന് കോട്ടയം ജില്ലാ കലക്ടര്‍ സുധീര്‍ ബാബു. ആന്തരികസ്രവങ്ങളുടെ ഫലം നെഗറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വിഷാംശമുണ്ടോയെന്നറിയാന്‍ സാംപിളുകള്‍ ടോക്‌സിക്കോളജി ടെസ്റ്റിനയച്ചതായും കലക്ടര്‍ പറഞ്ഞു. 

മരണകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ സമിതി രൂപകരിച്ചതായും കലക്ടര്‍ പറഞ്ഞു. ചികിത്സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണെന്നും പുതുജീവന്‍ ട്രസ്റ്റിനെ കുറിച്ചുള്ള പരാതികള്‍ വിശദമായി അന്വേഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഷെറിന്‍ (45)ഗിരീഷ് (55) യോഹന്നാന്‍ (21) എന്നിവരാണ് മരിച്ചത്. ഷെറിന്റെയും യോഹന്നാന്റെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്നാണ് അഗതിമന്ദിരം നല്‍കുന്ന വിശദീകരണം. അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

അഗതിമന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. സംഭവം വാര്‍ത്തയായതിന് പിന്നാലെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT