പെരിയാർ ( ഫയൽ ചിത്രം) 
Kerala

അജ്ഞാത മൃതദേഹത്തിനായി നാലു മണിക്കൂര്‍ തിരച്ചില്‍; കയ്യില്‍ തടഞ്ഞത് 'ഡമ്മി'; പിടികൊടുക്കാതെ 'പോയി' 

ഇല്ലിപ്പടര്‍പ്പിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരി ചെങ്ങമനാട് ഭാഗത്ത് കാണപ്പെട്ട മൃതദേഹത്തിന് വേണ്ടി പെരിയാറില്‍ തിരച്ചില്‍ നടത്തിയത് നീണ്ട നാലുമണിക്കൂര്‍. അവസാനം കണ്ടെത്തിയ മൃതദേഹമാകട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ നിന്ന് ഉപേക്ഷിച്ച ഡമ്മിയാണ്. 

പെരിയാറില്‍ ചെങ്ങമനാട് കരുമാലൂര്‍ പഞ്ചായത്തുകളുടെ ഇടയിലായി പ്രളയത്തില്‍ അടിഞ്ഞുകൂടിയ ഇല്ലിപ്പടര്‍പ്പിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പുലര്‍ച്ചെ മല്‍സ്യബന്ധനം കഴിഞ്ഞു മടങ്ങിയവരാണ് പാലപ്രശേരി കമ്പനിക്കടവു ഭാഗത്തെ നാട്ടുകാരെ വിവരം അറിയിച്ചത്. 

തുടര്‍ന്ന് പൊലീസും നാട്ടുകാരും കടവിലെത്തി. പുഴയില്‍ മുങ്ങിത്തപ്പിയപ്പോഴാണ് അരഭാഗം മുതല്‍ കാല്‍പ്പാദം വരെയുള്ള ഉപേക്ഷിച്ച ഡമ്മി കണ്ടെത്തിയത്. ഡമ്മി പുറത്തെടുക്കാന്‍ നോക്കിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍ പെട്ടെന്ന് ഒഴുകിപ്പോകുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT