Kerala

അന്തര്‍ ജില്ലാ സര്‍വീസുകള്‍ നാളെ മുതല്‍ ; 1037 കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ ഓടും ; അധിക നിരക്ക് ഒഴിവാക്കിയെന്ന് മന്ത്രി

കോവിഡ് കാലത്തെ പ്രത്യേക ചാര്‍ജ് വര്‍ധന റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. മുന്‍ നിരക്ക് മാത്രമേ ഇനി മുതല്‍ ഈടാക്കൂ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അന്തര്‍ ജില്ലാ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയുടെ 1037 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് ജില്ലയ്ക്ക് പുറത്തേക്ക് സര്‍വീസ് നടത്തുക. സ്വകാര്യ ബസ്സുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. രാവിലെ അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാകും സര്‍വീസ് എന്നും മന്ത്രി അറിയിച്ചു.

ബസ്സില്‍ സൈനിറ്റൈസര്‍ അടക്കം നിര്‍ബന്ധമാണ്. ഇതടക്കം സജ്ജീകരിക്കാനുള്ള കാലതാമസം കൊണ്ടാണ് ഇന്ന് സര്‍വീസ് ആരംഭിക്കാന്‍ കഴിയാതിരുന്നത്. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലൂടെ ബസ് ഓടും. എന്നാല്‍ അവിടെ ബസ് നിര്‍ത്തുകയോ, യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ പ്രത്യേക ചാര്‍ജ് വര്‍ധന റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. മുന്‍ നിരക്ക് മാത്രമേ ഇനി മുതല്‍ ഈടാക്കൂ. മുന്‍നിരക്കില്‍ സര്‍വീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുടമകളും അറിയിച്ചിട്ടുണ്ട്.  അവരുടെ ബുദ്ധിമുട്ടുകളും അതൃപ്തിയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ബസ് ചാര്‍ജ് വര്‍ധന ഇപ്പോള്‍ നടപ്പാക്കാനാവില്ല. ഇക്കാര്യത്തില്‍ ചാര്‍ജ് വര്‍ധന പരിഗണിക്കുന്ന കമ്മീഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം അധിക നിരക്ക് പിന്‍വലിച്ചതില്‍ സ്വകാര്യ ബസ്സുടമകള്‍ കടുത്ത അതൃപ്തിയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം