Kerala

അന്വേഷണത്തോട് സഹകരിക്കുമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ക്യന്യസ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ 
കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. അതേസമയം അന്വേഷണത്തോട് പൂര്‍ണമായും ബിഷപ് സഹകരിക്കുമെന്ന് ബിഷപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

ബിഷപിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ ശാസ്ത്രീയ തെളിവുകല്‍ ശേഖരിക്കുകയും വൈദ്യപരിശോധനയ്ക്ക്  വിധേയമാക്കുകയും ചെയ്യും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകാതെ നാട്ടിലേക്ക് മടങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

ദിവസങ്ങളായി കേരള പൊലീസിന്റെ പ്രത്യേക സംഘം ജലന്ധറില്‍ തമ്പടിച്ചിരിക്കുകയാണ്. ബിഷപ്പിനെതിരായ ശക്തമായ മൊഴിയും ഇതിനോടകം സംഘത്തിന് കിട്ടിയിട്ടുണ്ട്. ഇടയനൊപ്പം ഒരു ദിവസം എന്ന പേരില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തെക്കുറിച്ച് കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിരുന്നതായി വൈദികര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്വേഷണം വൈകുന്നുവെന്ന് കാട്ടി ചിലര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സത്യവാങ്മൂലം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

SCROLL FOR NEXT