Kerala

അബുദബിയിലെ സ്റ്റേജ് ഷോയ്ക്കും ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി വേണം; ഡബ്ല്യുസിസി വീണ്ടും ഹൈക്കോടതിയില്‍

ഡിസംബര്‍ ഏഴിന്  അബുദബിയില്‍ താരസംഘടനയായ അമ്മ നടത്താനിരിക്കുന്ന സ്റ്റേജ് ഷോയ്ക്ക് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി  ഹൈക്കോടതിയെ സമീപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഡിസംബര്‍ ഏഴിന് താരസംഘടനയായ 'അമ്മ' അബുദബിയില്‍ വച്ച് നടത്താനിരിക്കുന്ന സ്റ്റേജ് ഷോയ്ക്ക് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ  സമീപിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ധനസമഹാരണത്തിനായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ല്യുസിസി പ്രവര്‍ത്തകയായ റിമ കല്ലിങ്കല്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തോടൊപ്പമാണ് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
 

ചലച്ചിത്ര മേഖലയില്‍ അഭിനേതാക്കളായ സ്ത്രീകള്‍ക്കായി ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ഡബ്ല്യുസിസി നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഒരു തൊഴില്‍ദാതാവല്ലെന്നും  ക്ലബ്ബിന്റെ സ്വഭാവമാണ് സംഘടനയ്ക്കുള്ളതെന്നുമായിരുന്നു അമ്മ ഇതിന് കോടതിയില്‍ മറുപടി നല്‍കിയത്. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ്  സ്റ്റേജ് ഷോയ്ക്കും കമ്മിറ്റി വേണമെന്ന ആവശ്യം റിമ ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും. 

സംഘടനയിലെ സ്ത്രീകള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും  സ്റ്റേജ് ഷോയുടെ കാര്യത്തില്‍ വിശദമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT